Thursday, January 17, 2008

പ്രിയസഖിക്കു സ്നേഹപൂര്‍വ്വം

ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ടു തുടങ്ങയതാണീ സൌഹൃദം.എന്‌റ്റെ ബാല്യകാല സുഹൃത്തുക്കളില്‍ നീ എനിക്കു എറ്റവും പ്രിയങ്കരിയായി മാറി..എപ്പോഴും വിളിപ്പുറത്തു നീ ഉണ്ടായിരുന്നു...എനിക്കു സൌഹൃദം പകര്‍ന്നു വീടിന്‌റ്റെ പിന്നാമ്പുറത്തു കൂടെ നീ സ്വച്ച്ഛം ഒഴുകി.

സുഖവും ദു:ഖവും നിന്നോടു ഞാന്‍ പങ്കിട്ടു.നീ എന്നും നല്ല ഒരു ശ്രോതാവായിരുന്നു.എന്‌റ്റെ ജീവിതത്തില്‍ നീയറിയാത്തതായി ഒന്നുമില്ലായിരുന്നു.നിന്‌റ്റെ സാമീപ്യം കലുഷിതമായ മനസിനെ എപ്പോഴും ശാന്‌തമാക്കി...നിന്‌റ്റെ തളിര്‍ മേനിയെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്‌...നിന്‌റ്റെ തലോടലിനായി ചാഞ്ഞു നില്‍ക്കുന്ന പുല്‍ക്കൊടികള്‍...നിന്നില്‍ നീന്‌തിത്തുടിക്കുന്ന കുഞ്ഞുമീനുകള്‍ എല്ലാം നമ്മുദെ കൂട്ടുകെട്ടിന്‌റ്റെ സാക്ഷികളായിരുന്നു.നീയെനിക്കു എന്നും വെള്ളാരംകല്ലുകള്‍ സമ്മാനമായി തന്നു.എന്‌റ്റെ കണ്ണീര്‍ നിന്നിലലിഞ്ഞില്ലാതായി.എന്‌റ്റെ പൊട്ടിച്ചിരികളേറ്റു വാങ്ങി നീയും കുലുങ്ങിച്ചിരിച്ചു...പിന്നെ കുണുങ്ങിയൊഴുകി.

എന്‌റ്റെ കദനം കവിതയായി ഞാന്‍ നിന്നൊടു ചൊല്ലി..നീ നിന്‌റ്റെ പൊന്നോളങ്ങളാല്‍ താളം പിടിച്ചു.നീയെനിക്കു കഥകള്‍ പറഞ്ഞു തന്നു.വഴിയില്‍ കേട്ടതും ഒഴുകിയറിഞ്ഞതുമായ നിന്‌റ്റെ കഥകള്‍ എന്നും പുതുമ നിറഞ്ഞതായിരുന്നു.അവ എന്നിലെ ഭാവനയെ ഉണര്‍ത്തി.

തകര്‍ത്തു പെയ്യുന്ന തുലാമഴയില്‍ നിന്നില്‍ വന്ന വേഷപ്പകര്‍ച്ച..എല്ലാവരും നിന്‌റ്റെ അടുത്തേക്കു വരുന്നതില്‍ നിന്നു എന്നെ വിലക്കി.പക്ഷെ അപ്പോഴത്തെ നിണ്റ്റെ ചടുലത,വേഗത ഒക്കെ എന്നെ ആവേശം കൊള്ളിച്ചു.ഞാന്‍ നിന്നെത്തേടിയെത്തി.ഏന്നെ കാണുന്ന മാത്രയില്‍ നീ നിന്‌റ്റെ രൌദ്രഭാവം വെടിഞ്ഞു ശാന്‌തയായി.പിന്നെ മഴയൊഴിഞ്ഞ മേഘങ്ങള്‍ യാത്രയാവുമ്പോള്‍ വീണ്ടും ശാലീനത ഉള്‍ക്കൊണ്ടു ഒരു നാടന്‍ പെണ്ണിനെ പോലെ നീ ഒഴുകി.

കനത്ത വേനല്‍ച്ചൂടേറ്റു നീ വാടവേ തണലായി ഞാന്‍ നിന്‌റ്റെ കൂടെ നിന്നു.പിന്നെ ഞാന്‍ ആവാഹിച്ചു വരുത്തിയ വേനല്‍ മഴയില്‍ നിന്നോടൊത്തു ഞാന്‍ ആനന്ദനടനമാടി.

വേര്‍പാടിണ്റ്റെ ദിനങ്ങള്‍ വേഗം വന്നെത്തി.അപ്പോഴും നീ എനിക്കു കരുത്തേകി.നിന്നെപ്പോലെ ഒഴുകിയൊഴുകിയാ മഹസാഗരത്തിലെത്താന്‍ എനിക്കും തിടുക്കമായി.

ഓരോ മടക്കയാത്രയിലും നിന്നിലേക്കു ഞാന്‍ ഓടിയെത്തി.കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും.

ഏറെ ദൂരെയെങ്കിലും ഇപ്പോഴും കണ്ണടച്ചാല്‍ നീയെന്നിലെക്കു കുണുങ്ങി ഒഴുകിയെത്തും...കാതോര്‍ത്താല്‍ പരിഭവങ്ങള്‍ക്കിടയിലൂടെ കിന്നാരം പറയും.കുഞ്ഞലകളാല്‍ തൊട്ടിലാട്ടി കളകളങ്ങളാല്‍ താരാട്ടു പാടി എന്നെ ഉറക്കും. നീയെന്‍ പ്രിയ സഖി...ഒരു കുളിര്‍മ്മയായി ...നനുത്ത തലോടലായി എപ്പൊഴും നീയെന്നടുത്തുണ്ട്‌.ഒരു ഹൃദയതാളം മാത്രം അകലെ.

Friday, January 4, 2008

എണ്‌ടെ മോഹാക്ഷരങ്ങള്‍

രാത്രി ഏറെ വൈകിയിരിക്കുന്നു.പക്ഷെ പുറത്‌തു നല്ല വെളിച്ചം. മഞ്ഞു നന്നായി പെയ്യുന്നുണ്ട്‌.മഞ്ഞിണ്റ്റെ വെണ്‍മയും നിലാവിണ്റ്റെ നീലിമയും കൂടിക്കലര്‍ന്ന്‌ വല്ലാണ്ട്‌ മോഹിപ്പിക്കുന്ന ഒരു സൌന്ദര്യം രാത്രിക്ക്‌.മനസ്‌ നന്നായി ശാന്തമായിരിക്കുന്നു.പേന കൈയില്‍ എടുത്‌തതു.പുറത്‌തേക്കു പ്രവഹിക്കാന്‍ വെമ്പി നിന്ന വാക്കുകളൊക്കെയും ആരോ കൊട്ടിയടച്‌`ച ഒരു വാതിലിണ്റ്റെ പിന്നിലാക്കപ്പെട്ട പോലെ.വല്ലാത്‌ത ഒരു മരവിപ്പ്‌.പുറത്‌തു വീണ മഞ്ഞിനോടൊപ്പം മനസിലെ ഭാവനയും തണുത്‌തുറഞ്ഞ പോലെ.ഉറക്കം മെല്ലെ ശരീരത്‌തിലേക്ക്‌ അരിച്ചെത്‌തുന്നു.മനസു മാത്രം തളരാതെ പിടിച്ചു നില്‍ക്കുന്നു.ഇതു സ്ഥിരം സംഭവമാണ്‌.വൈകിട്ടു ഒന്‍പതു മണിയോടെ ശരീരം എതാണ്ടു ഉറങ്ങിക്കഴിഞ്ഞിരിക്കും.ബാക്കി രണ്ട്‌ മണിക്കൂറ്‍ മനസിനോടുള്ള ഒരു സഹകരണം മത്രമാണ്‌ ശരീരത്‌തില്‍ സംഭവിക്കുന്നത്‌.സമയം രാത്രി പതിനൊന്നോടടുക്കുന്നു.ഇനിയും ഉറങ്ങിയില്ലെങ്ങില്‍ നാളെത്‌തെ കാര്യങ്ങള്‍ അവതാളത്‌തിലാവും.രാവിലെ ആറു മണിക്കു എണീറ്റു പതിവു നൃത്‌തം തുടങ്ങേണ്ടതാണ്‌.കണ്ണുകള്‍ ഇറുക്കിയടച്ചു...ശൂന്യത...ഇരുട്ട്‌...മെല്ലെ വെളിച്ചം പരക്കുന്നതു പോലെ.മഞ്ഞു കണങ്ങള്‍ പൊഴിയുന്നു.അല്ല മഞ്ഞു കണങ്ങള്‍ പോലെ അക്ഷരങ്ങള്‍..എണ്റ്റെ പ്രിയപ്പെട്ട മലയാളം അക്ഷരങ്ങള്‍.അവ മെല്ലെ പാറിപ്പറന്നു താഴേക്കു പതിക്കുന്നു...ഞാന്‍ കാണാനാഗ്രഹിച അക്ഷരങ്ങള്‍...അവ രൂപം കൊടുത്‌ത വാക്കുകള്‍.....വാക്യങ്ങളായി.... ഒരു പരവതാനി വിരിച്ച പോലെ.പിന്നെ അവ വീണ്ടും പൂമ്പാറ്റകളെ പോലെ പറന്നുയര്‍ന്നു... എനിക്കു ചുറ്‌റും നൃത്‌തം വക്കുന്നു..ഞാനറിയാതെ എണ്റ്റെ പാദങ്ങളും ആ താളലയങ്ങള്‍ക്കൊപ്പം ആടിത്‌തുടങ്ങുന്നു...